Monday 2 January 2017

യാത്ര

കാലമേ നിന്റെ കൺപിടച്ചിലിൽ
പൊഴിഞ്ഞു വീഴുന്നു ഞാൻ
അമ്മയുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി, ഒലിച്ചിറങ്ങി..
അതായിരുന്നു പുറത്തേയ്ക്കുള്ള
എന്റെ ആദ്യവഴി..
അഛൻ പലവട്ടം തടകെട്ടിയിട്ടും
അമ്മയുടെ കവിളുകളിലൂടെ
ഞാൻ ഒലിച്ചുകൊണ്ടേയിരുന്നു..
പുറത്തേയ്ക്കുള്ള എന്റെ വഴിയുടെ വ്യാപ്തി
നിന്റെ കവിളുകളോളം വന്നു..
ഞാൻ നിന്റെയും, നീ എന്റെയും
കണ്ണുകളിലെ തിരയിളക്കങ്ങളുടെ
താളം തിരഞ്ഞ്‌ തിരഞ്ഞ്‌
തളർന്ന് മടങ്ങുമ്പോൾ
നിന്റെ കൺപിടച്ചിലിൽ
ഉരുണ്ടുകൂടിവന്ന കണ്ണീർമ്മുത്തുകളിൽ
ഞാൻ വീണ്ടും പൊഴിഞ്ഞുവീഴുന്നു.
പൊഴിഞ്ഞുപോവുക എന്നതാണു
എന്റെയും നിന്റെയും നിയോഗം
പുറത്തേയ്ക്കുള്ള
എന്റെ അവസാനവഴി
മകളുടെ കവിളുകളിലൂടെയായിരുന്നു.
ഒറ്റ പ്രാർത്ഥനയേയുള്ളു,
എന്റെ വഴി അവസാനിക്കുന്നിടം
ഇനിയൊരു തുടക്കമുണ്ടാവാതിരിക്കട്ടെ.
ജാലകം

1 comment: