Thursday 24 November 2011

---എന്‍റെ ഠ വട്ടത്തിലെ ആണുങ്ങള്‍ ----

തല നിറയെ എണ്ണതേച്ചു
മുടി പിറകോട്ടു പറ്റിച്ചു ചീകിയ
കറുത്തോരെലുമ്പന്‍ .....
ചെമ്പരത്തിക്കാടുകളോട് പ്രിയം;
കമ്മ്യൂണിസത്തോടും .......
തട്ടും തടയുമില്ലാതെ
തെളിവാര്‍ന്ന ഭാഷയില്‍
കഥപറയും

(ഈ കഥ പറച്ചില്‍ എനിക്കേറെ പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആളൊരു ബാലന്‍ കെ നായരല്ലെങ്കിലും
ചെറിയൊരു സുകുമാരനാണ് ...

ഇനി രണ്ടാമ‍ന്‍ ;
മസ്സില് പെരുപ്പിച്ചു പെരുപ്പിച്ചു
കയ്യും നെഞ്ചും മുഴച്ചുപോയൊരു
മൊഞ്ചന്‍ ,
മുള്ളിന്‍ പൂക്കളില്‍ പറന്ന്
നടക്കുന്ന തുമ്പിയെപോലാണ് ...
അപ്പൂപ്പന്‍ താടികളോടാനിഷ്ട്ടം .....
നിറങ്ങള്‍ക്ക് മണമുണ്ടാകുന്ന കാലം
സ്വപ്നം കണ്ടുറങ്ങും ...

(ഈ സ്വപ്‌നങ്ങള്‍ എനിക്ക് പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആള്‍ ഒരു കുഞ്ഞൂഞ്ഞാണ് .....

ഇനിയൊരാള്‍
അന്തര്‍മുഘനാണെന്നു സ്വയം ധരിക്കുന്നു ...
ചുരുട്ടിയ ദേശാഭിമാനിപത്രം
ഉണ്ടാകും കക്ഷത്ത്‌ എപ്പോഴും
വിദൂരതയില്‍ കണ്ണുനട്ടാണ് സംസാരം
ഇന്നിന്‍റെ സകലതും
രസിക്കും പങ്കിടും ....
രാത്രി വീട്ടില്‍ ഉത്തരത്തില്‍ -
ഉറികെട്ടി കുറെ ചോദ്യങ്ങളെ കാത്തുവയ്ക്കും .....
എന്നും അസ്വസ്ഥനത്രെ ....

(ഈ അസ്വസ്ഥതകളും
ആരെയോ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളും ;
എനിക്കിവന്‍ പ്രിയ്യപ്പെട്ടവന്‍ )

സ്ത്രീവിഷയത്തില്‍
ആളൊരു മമ്മൂട്ടിയാണ് ;
സദാചാരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട്
കാമുകിയുടെ കണ്ണീരുപോലും
ചൂണ്ടുവിരല്‍ കൊണ്ടേ തൊടു ....

ഇനിയുള്ളവന്‍
വളരെ സാധാരണക്കാരന്‍
ബുദ്ധിജീവിജാഡ തൊട്ടുതീണ്ടാത്തവന്‍ ...
എപ്പോഴും ചുട്ടുപഴുത്ത പ്രണയം-
കൊണ്ടവളെ കാച്ചിയൊരുക്കും ...
ദിവസവും സ്വപ്നങ്ങളില്‍
വീടുകെട്ടും ; മഴപോലെ
സുന്ദരിയായൊരു പെണ്‍കുഞ്ഞിനെ
നോറ്റു നോറ്റിരിയ്കും ....

(പ്രിയതരമീ പ്രണയം ; എനിക്കിവനും )

സ്ത്രീവിഷയത്തില്‍
ആളൊരു നസീറാണ് ,
അവളുടെ നിതംബങ്ങള്‍
അയാളെ അങ്ങനെ തോന്നിപ്പിച്ചു .....

ഒരു കാര്യം ഉറപ്പാണ്‌
എന്റെ ഇട്ടാവട്ടത്തിലെ ആണുങ്ങളിലൊന്നും
ഒരു മുഴുവന്‍ ഗോവിന്ദചാമി
ഉണ്ടായിരുന്നില്ല ....ഭാഗ്യം ...... ജാലകം

Thursday 17 November 2011

--കൂട്ടുകാരീ നിന്നോട് --

ക്ഷമിക്ക നീ ...
ഒന്നും പറയാത്തതല്ല;
വ്രണപ്പെടുന്ന നേരങ്ങളിലെല്ലാം
കൂട്ടുകാരീ നാവു പൊന്താറുണ്ട് ,
എങ്കിലും തോരുഷ്ണക്കാറ്റില്‍
സ്വയമുരുകിയോലിച്ചൊരു -
കവിതയ്ക്കായ് അടിവയറ് തീര്‍ക്കുന്നു ഞാന്‍....

എല്ലാം കേട്ട് കഴിഞ്ഞും
ചോദ്യശരങ്ങളില്‍
കുത്തിനിര്‍ത്തെന്നെ നീ...

ആത്മദുഖത്തിന്റെ വക്കുപൊട്ടിയ
കോപ്പക്കുള്ളില്‍ തുളുമ്പുന്ന -
മധുരവേദനകള്‍
ചോരയൊലിപ്പിച്ചു നീറ്റുന്നു
എന്റെ നേരങ്ങളെ .....

ക്ഷമിക്കുക നീ...
ധൃതിപ്പാടിലായിരുന്നു ഞാന്‍,
ചിന്തയില്‍ കുരുക്കിട്ട്
പിടഞ്ഞാടുന്ന എന്നെ
നാലാം കാലത്തിലേക്ക് തള്ളിവിടാനുള്ള
ധൃതിപ്പാടില്‍ ....
മാപ്പ് .... മാപ്പ് ..... ജാലകം