Monday 31 January 2011

എന്റെ വീട്ടിലെ മഴ. . . . . .

കൊമ്പും കുളംബുമായ്‌ ഒരു കൂറ്റന്‍ മഴമേഘം
പെയ്തുപോയ്‌...........
എന്‍റെ വീട് ഇരുട്ടില്‍ നനഞ്ഞൊലിച്ചു
നില്‍ക്കുന്നു.............
ഇറയത്ത് നിന്ന് ഇറ്റിവീഴുന്ന വെള്ളം
ഓട്ട വീണ അലൂമിനിബക്കറ്റില്‍
കച്ചേരി നടത്തുന്നു.........
വാതിലുകളില്ലാത്ത ജാലകങ്ങളിലൂടെ
അകത്തു പാറിയ ചിമ്മാനികളില്‍
അനിയത്തി പടം വരച്ചു കളിക്കുന്നു.........
തൊടിയില്‍ നനഞ്ഞുപോയ വിറകിനെക്കുറിച്ചു
അമ്മയ്ക്ക് വേവലാതി.........
ക്വാറികളെ ഉണര്‍ത്തുന്ന വെടിമരുന്നുകള്‍
മിണ്ടാതായതില്‍ അച്ഛന് പരിഭവം
മഴയോട്.................
മുറ്റത്ത് വീണു കിടക്കുന്ന
കിളിക്കൂട്....................
ഇനി ഒരു മഴ കൂടി വരാനിരിക്കുന്നു.............. ജാലകം

Saturday 22 January 2011

"..........."

"തെച്ചിക്കാടുകള്‍ ഇനിയൊരിക്കലും
പ്രണയത്തിന്‍റെ ജ്വാലാമുഖികളാവില്ല........
അവ വെളിച്ചത്തിന്‍റെ ഇരുട്ടിലെവിടെയോ വച്ച്
ബലാല്‍ത്സംഗം ചെയ്യപ്പെട്ടിരിക്കുന്നു..........." ജാലകം

നിനക്കു പിന്നിലെ ഞാന്‍...

പ്രണയം അതിങ്ങനെയുമാണ്
ഒരു വാക്കുപോലും മിണ്ടാതെ
പരിഭവിക്കാതെ
നനുത്ത എത്തി നോട്ടങ്ങളിലൂടെ മാത്രം
ജീവന്‍ നിലനിര്‍ത്തും. . . ജാലകം
"ഉപാധികളില്ലാതെയായിരിക്കണം
നിന്‍റെ പ്രണയം. . . .
ഏതു നേരത്തും ഞാന്‍ കേറിവരും
എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാം. . . " ജാലകം

Friday 14 January 2011

നിനക്കറിയില്ലെന്നുണ്ടോ. . . ???

നീ ജീവിചിരുന്നാല്‍
പ്രതീക്ഷയുടെ ഒരു വെള്ളപ്പൊക്കം
എന്ടെ ഹൃദയം എന്നും കൊണ്ടുനടക്കും. . . .

എന്‍റെ സായന്തനങ്ങളില്‍ എന്നും
ചുവപ്പുരാശിയായ്
നിന്‍റെ അറിഞ്ഞിട്ടില്ലാത്ത സാമീപ്പ്യത്തെ,
ഞാന്‍ അറിഞ്ഞുകൊണ്ടിരിക്കും. . .

നീ ജീവിചിരുന്നാല്‍
ഈ തണുത്ത ഡിസംബറില്‍
നീ പോലുമറിയാതെ ഒരു വാക
എന്നില്‍ പൂക്കും. . .

ഉച്ചയ്ക്കുള്ള വെയിലില്‍
നിന്ടെ വിയര്‍പ്പിന്‍റെ മണവും;
പെട്ടന്ന് പെയ്ത മഴയില്‍
നിന്‍റെ കുളിരും ഞാന്‍ ഓര്‍ത്തു നോക്കും. . .

തിരക്കില്ലാത്ത ബുസ്സിലോറ്റ്യ്ക്കിരിക്കുമ്പോള്‍
ഞാന്‍ നിന്നെ ഒരു പാട്ടായ്‌ കേട്ടിരിയ്ക്കും. . .

എന്‍റെ വീട്ടിലേക്കുളള ഇടവഴിയില്‍
എന്നെ മാത്രം കാത്തിരിക്കാറുള്ള
കാറ്റിന്‍റെ മൂളലില്‍
ജീവനെ നിന്‍റെ കാത്തിരിപ്പിന്‍റെ
മുഷിച്ചില്‍ ഞാന്‍ അറിയും. . .

ഇനിയുമേരെയുണ്ടെന്‍റെ ജീവനേ
നീ ജീവിചിരുന്നാലെനിക്കു. . . . ജാലകം