Tuesday 14 December 2010

കൃഷ്ണപക്ഷത്തിലെ
കിളികളോരോന്നും
ചത്തുമലച്ചു ഒഴുകിനടന്ന
പുഴയാണിത് ...
പെട്ടെന്നൊരു ദിവസം
അപ്രത്യക്ഷയായ
മേരിക്കുട്ടി ഒഴുകി നടന്നതും ഈ പുഴയില്‍ ...
കാറ്റില്ലാത്തോരുച്ചക്ക്
കടലാസുകൊണ്ടൊരു
പായ്ക്കപ്പലില്‍ ഞാന്‍
യാത്രതിരിച്ചതും
ഇതേ പുഴയില്‍ തന്നെ...
നേരംപോക്കിന്റെ ഏറ്റവും അറ്റത്ത്
കൃഷ്ണേട്ടന്റെ സാഹസികതകള്‍
പൊങ്ങിക്കിടന്നതും ഈ പുഴയിലാണ് ...
കൊച്ചമ്മിണീടെ വെളുത്ത കാലുകള്‍
ഉമ്മവയ്ക്കാന്‍ ആര്‍ത്തിപൂണ്ട
വരാലുകള്‍ പുളഞ്ഞുമറിഞ്ഞതും
ഇതേ പുഴയിലാണ് ...
പക്ഷെ കൃഷ്ണപക്ഷകിളികളും മേരികുട്ടിയും
ഇന്നിപ്പോള്‍ മരിക്കാനിടം തേടി നടക്കുന്നു ...
കൃഷ്ണേട്ടന്റെ പൊങ്ങച്ചങ്ങളുടെ പുഴ നിശബ്ദമായി...
വരാലുകള്‍ ഭൂമി പിളര്‍ന്നു പോയോ എന്തോ ?...!!
ഞാന്‍ ...
എനിക്കെന്ത്‌ സംഭവിച്ചു ...!!...?? - രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 5 December 2010

പ്രാണയാര്‍ബുദം
ഇതിനിടക്കാണ് എന്റെ നെഞ്ചിന്റെ
ഇടതു ഭാഗത്തായി ഒരു മുഴ
എന്റെ കവിസുഹൃത്ത് കാണിച്ചു തന്നത് ...
ഹൃദയം കാര്‍ന്നുതിന്നുന്ന
പ്രാണയാര്‍ബുദമാണത്രെ അത് ...

മുമ്പൊരിക്കല്‍ അയാള്‍ക്കും
വന്നിരുന്നത്രേ ഈ അസുഖം,
ഇപ്പോഴും കവിതകൊണ്ട്
റേഡിയേഷന്‍ നടത്തുന്നുണ്ട് പോലും
ജീവന്‍ നിലനിര്‍ത്താന്‍ ...
ഈ മുഴയ്ക്ക് ഒരാളിനോട്
സാദൃശ്യം കാണുമത്രെ ...!
സംഗതി സത്യമാണ്
കണ്ണാടി നിന്റെ രൂപത്തെ
കാണിച്ചു തന്നു ... - രേഷ്മ തോട്ടുങ്കല്‍
ജാലകം
പേറ്റന്റ്‌


ഒരുമിച്ചു സ്വപ്നം കാണാന്‍ വേണ്ടിയായിരുന്നു
എന്റെ സര്‍ഗ്ഗങ്ങളെ ഞാന്‍ അണിയിച്ചൊരുക്കിയത്...
അവള്‍ അന്നെ പറഞ്ഞിരുന്നു
'അറിയുക ' എന്നാല്‍ അവസാനമാണെന്ന് ...
എന്നിട്ടും നിന്റെ സ്വപ്നങ്ങളെ തേടി
എന്റെ സര്‍ഗ്ഗങ്ങള്‍ ഇറങ്ങി പുറപ്പെട്ടത്‌ ...
തിരിച്ചു വന്നപ്പോള്‍ എന്റെ സര്‍ഗ്ഗങ്ങള്‍
കൂടുതല്‍ പക്വമതിയായപ്പോള്‍ ,
മൗനം കൊണ്ട് കനം വച്ചപ്പോള്‍ ,
നിര്‍ത്താതെ പൂക്കളെ പറ്റി
പാടിയവള്‍ അവയെ മറന്നപ്പോള്‍ ...
നിന്റെ സ്വപ്നങ്ങളുടെ
പേറ്റന്റ്‌ ഇല്ലാത്തതിനാല്‍
കൂടെ കഴിഞ്ഞ നാളുകളിലെല്ലാം
നിഷേധത്തിന്റെ മുറികളിലായിരുന്നു
എന്റെ ഉറക്കം ... - രേഷ്മ തോട്ടുങ്കല്‍ ജാലകം