Tuesday 26 October 2010

എന്റെ ഫ്രെയിമുകള്‍
നിറയെ ശവം നാറികളാണ്
ഭൂമിയില്‍ ചിരിക്കാന്‍
മറന്നു പോയ പൂവുകള്‍ ...
വൃത്തങ്ങളും അലങ്കാരങ്ങളും ഇല്ലാതെ
കുറെ ബിംബങ്ങളെ വീണുകിട്ടി
ചേര്‍ത്ത് വച്ച് കവിതയെഴുതി ഞാന്‍ ...
സാഹിത്യ അക്കാദമികള്‍
നിറഞ്ഞ സ്നേഹം തന്നു...
ശവം നാറികള്‍ ശ്രദിക്കപെട്ടു...
അടുത്തരാത്രി വെറുതെ
ഒന്നിങ്ങിച്ചെന്നു...
എന്റെ ഫ്രെയിമിലേക്ക്
ഒരിക്കല്‍ പോലും എന്നെ
നോക്കാതിരുന്ന ശവം നാറികള്‍
അന്നാദ്യമായി എന്നെ നോക്കി
പേരറിയാത്ത ഏതോ വികാരത്തോടെ,
തീഷ്ണമായ ഒരു വേദനയില്‍
ഞാന്‍ പിടഞ്ഞുപോയി...
ഞാന്‍ കത്തിച്ചു കളയുന്നു എന്റെ ഈ കവിത...രേഷ്മ തോട്ടുങ്കല്‍ ജാലകം
ഉദ്ധരണിക്കകത്ത് വീര്‍പ്പു മുട്ടുന്ന ചോദ്യചിഹ്നങ്ങള്‍ ....
ഉത്തരങ്ങളെന്നും അര്‍ദ്ധവിരാമങ്ങളില്‍ മയങ്ങി...
ബാക്കി വച്ചതെല്ലാം ആശ്ച്ചര്യചിഹ്നങ്ങളില്‍ പല്ലിളിച്ചു....
എനിക്ക് വേണ്ടത് ഒരു പൂര്‍ന്നവിരാമമാണ് കോമകൊണ്ടെന്നെ കീരിയിട്ടത് മതി... രേഷ്മ തോട്ടുങ്കല്‍ ജാലകം
വാക്കിന്റെ ഇന്ദ്രജാലം കൊണ്ട് എന്നെ മയക്കിക്കിടത്തി അയാള്‍ പോയി...
സൂര്‍യ മുഖം നൂറ്റൊന്നെണ്ണവും എന്റെ അടിവയറ്റില്‍ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു.... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരിക്കലെങ്കിലും നിലാവു പെയ്യണം എന്നില്‍ ഓര്‍മകളെ ഉണര്‍ത്താതെ ഞാന്‍ വരും.... രേഷ്മ തോട്ടുങ്കല്‍ ജാലകം

Monday 25 October 2010

ഓര്‍മ്മകളുടെ ചര്‍ദിലില്‍ ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി....
ചിന്തകള്‍ അര്‍ബുദമായിവന്ന് എന്നും വേദനിപ്പിക്കും....
കുത്തിവയ്ക്കാന്‍ മറന്നതുകൊണ്ട് മനസ്സ് പോളിയോ ബാധിച്ച് തളര്‍ച്ചയിലാണ്, ഓടിപ്പോകാന്‍ ഗതിയില്ലാതെ...
എങ്കിലും പാടും എന്നും, പ്രതിഷേധത്തിന്റെ രോദനം, കളഞ്ഞു പോയ എന്തോ ഓര്‍ത്ത്.... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരു ചതിയുടെ കണക്കുമാത്രമേ നമുക്കിടയില്‍ ബാക്കിയാകൂ....
കാല്പനികതയെ കഴുത്തുഞെരിച്ചുകൊന്ന്‌ പോലും ഞാന്‍ ആ കടം തീര്‍ക്കും,
നമ്മുക്കിടയില്‍ ഒന്നും ബാക്കിയാവാതിരിക്കാന്‍..... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരു ഹൃദയം മുഴുവനായി നിറഞ്ഞു നില്‍ക്കുക എന്നത് അസാധ്യമാണ്....
പാട്ടത്തിനെടുക്കാം, അതിര്‍വരംബിട്ട് പൂപ്പാടം തീര്‍ക്കാം .... രേഷ്മ തോട്ടുങ്കല്‍ ജാലകം
പറയൂ...
ഈ കുറിപ്പുകള്‍ക്കൊക്കെ എന്താണര്‍ത്ഥം,
വെള്ളം മാറ്റാതെ വച്ച ഒട്ടുകിണ്ടിയിലെ വഴുവഴുപ്പല്ലാതെ ഈ കുറിപ്പുകള്‍ എന്ത്?...
വെന്നീരിട്ടു വടിച്ചാല്‍ പഴയ വഴുവഴുപ്പിനെ പാടെ മറക്കില്ലേ ഒട്ടുകിണ്ടികള്‍ ...... രേഷ്മ തോട്ടുങ്കല്‍
ജാലകം

Sunday 24 October 2010

ഗന്ധര്‍വന്മാര്‍ 2010

ചന്ദ്രസ്പര്‍ശമുള്ള രാവുകളില്‍ ഇന്നും ഗന്ധര്‍വന്മാര്‍ സജീവമാണ്.....
പത്തക്കങ്ങളുടെ ചിറകിലേറി ഉള്ളം കയ്യിലെ ഹൃദയങ്ങളില്‍ വൈബ്രേഷന്‍ തീര്‍ത്ത്‌ ഗന്ധര്‍വലോകത്തെക്ക് കൂട്ടികൊണ്ട് പോകുന്ന ഗന്ധര്‍വന്മാര്‍ പകലുകളില്‍ ട്രാഫ്റുകളില്‍ ഉറങ്ങികിടക്കുന്നു..... രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 17 October 2010

എന്നും ഒറ്റയാണ് എവിടെയും.....
കടുത്ത ചായം തേച്ച വീടുകള്‍ക്ക് ജാലകങ്ങളില്ല.....
ഉടുപ്പിനു തീ പിടിക്കും, തീപ്പെട്ടിയും ഗ്യാസും തമ്മിലുള്ള പ്രണയത്തില്‍ ... ഓര്‍മ്മകള്‍ കത്തി നശിക്കണം,
നിറങ്ങള്കപ്പുമുള്ള നിറമില്ലയ്മയില്‍ ഒരിടം വേണമെനിക്ക് .....
എങ്കിലും പുറത്തെ മാവ് എന്നും പൂത്തുതന്നെയിരിക്കണം..... രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 10 October 2010

കവിതയോ..........!!!
ഭീരുക്കളുടെ ഭാഷയാണത്,
ഒന്നും തുറന്നു പറയാനും ചെയ്യാനും
ധൈര്യമില്ലാതവന് വാക്കിന്ടെ
ഇന്ദ്രജാലം കൊണ്ടു
വികൃതി കാട്ടി ഒളിച്ചിരിക്കാനുളള
ഒരിടം...... ജാലകം